December 06, 2011

FAQ : മുല്ലപെരിയാര്‍


പെരിയാറേ.... മുല്ലപെരിയാറേ...
പാര്‍വതനിരയുടെ പനിനീരേ....

അങ്ങനെ ആ പനിനീര് തളിച്ച് കേരളത്തെ ശുദ്ധീകരിക്കാന്‍ നാം തയ്യാറായി നിക്കുന്നു.   ഡാം പൊട്ടുമോ, പൊട്ടില്ലയോ.... ഒരായിരം സംശയങ്ങളുമായി മലയാളിയുടെ മനസ്സില്‍ ഒരു വലിയ ജലബോംബ്‌ പൊട്ടി പണ്ടാരടങ്ങി നില്‍ക്കുന്നു... അപ്പോള്‍ സംശയങ്ങളുടെ ഭണ്ഡാരം തുറന്നാലോ...
  • ഡാം പൊട്ടുമോ, പൊട്ടിയാല്‍ ഏതൊക്കെ ജില്ലകള്‍ ഒലിച്ചു പോകും.. 
  • ഡാം പൊട്ടിയാല്‍, തമിഴ്നാടിനു എവിടുന്ന് വെള്ളം കിട്ടും.. 
  • തമിഴ്നാടിന് വെള്ളം കിട്ടിയില്ലെങ്കില്‍, അവര്‍ എങ്ങനെ കൃഷി ചെയ്യും..
  • തമിഴ്നാട് കൃഷി ചെയ്തില്ലെങ്കില്‍ നമ്മള്‍ എങ്ങനെ വല്ലതും കഴിക്കും..
  • ഇനി അവര്‍ കൃഷി ചെയ്‌താല്‍, അവര്‍ അത് എവിടെ കൊണ്ടേ വില്‍ക്കും (കേരളം ഒലിച്ചു പോകുമല്ലോ)
  • കെ.എസ്.ആര്‍.ടി. സി.യുടെ പേര് മാറ്റി കെ.എസ്.ഡബ്ലിയു .ടി. സി എന്നാക്കുമോ.. 
  • മെട്രോ റെയില്‍, മെട്രോ ഷിപ്‌വേ ആക്കുമോ..
  • മുസ്ലിം ലീഗ് സ്മാര്‍ട്ട്‌ സിറ്റി കോഴികോട്ടേക്ക് മാറ്റാന്‍ പറയുമോ..
  • പി.സി ജോര്‍ജ് ഇല്ലാത്ത കേരളത്തില്‍ ഇനി ആരാകും പൊതുസമ്മേളനം നടത്തി കൈഅടി മേടിക്കുക..
  • കേരള കോണ്‍ഗ്രസ്‌ ഇനി ഗണേഷ്‌ കുമാര്‍ നയിക്കുമോ..
  • ജലബോംബ്‌ കണ്ട ജനങ്ങളെ ഇനി പോലീസ് ജലപീരങ്കി കാണിച്ചു പേടിപ്പിക്കുമോ...
  • വല്ലാര്‍പാടം ടെര്‍മിനല്‍ ഇനി 'വല്ല പാട'ത്തിലേക്കും കൊണ്ടുപോകുമോ..
  • ഇനി ഇടതും വലതും അല്ലാതെ നേരെ പോകുന്ന ആരെങ്കിലും കേരളം ഭരിക്കുമോ..

അങ്ങനെ ഒരുപാട് സംശയങ്ങള്‍ മനസ്സില്‍ കിടക്കുന്നു.. അല്ല അത് പൊട്ടിയാലുള്ള അവസ്ഥ.. ഇപ്പോഴത്തെ കാര്യങ്ങളോ??
  • 999 വര്‍ഷത്തെ കരാര്‍ എഴുതിയ മുദ്രപത്രം എവിടെയാണ്..
  • കേരളത്തില്‍ ജോലി ചെയ്യുന്ന 'തമിഴ്‌ മക്കള്‍' തമിഴ്നാടുകാരല്ലേ..
  • ഫേസ്ബുക്ക്‌ ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ എവിടെ പോയി പ്രതിഷേധം പോസ്റ്റ്‌ ചെയ്തേനെ..
  • ഫേസ്ബുക്ക്‌ മുല്ലപെരിയാര്‍ കയ്യടക്കി, ഇനി 'ജിത്തു ഭായ് എന്ന ചോക്ലേറ്റ് ഭായ്‌' എങ്ങനെ കളക്ഷന്‍ റെക്കോര്‍ഡ്‌ കയ്യടക്കും..
  • പോളിറ്റ്‌ ബ്യുറോയും പ്രധാന മന്ത്രിയും 'സൈലന്‍റ്'  മോഡില്‍ നിന്നും മാറുമോ...
  • അമ്മ പ്രധാനമന്ത്രിയെ കാണുന്ന പോലെ നമ്മുടെ രാഷ്ട്രീയകാര്‍ക്ക് അവിടെ കേറാനുള്ള പാസ്‌ കിട്ടാന്‍ എന്തെങ്കിലും വകുപ്പ് ഉണ്ടോ..
  • 'വൈ ദിസ് കൊലവെറി' കോടി ഹിറ്റുകള്‍ നേടുമോ..
  • നീറോ ചക്രവര്‍ത്തിയെ പോലെ വീണ വായിക്കാന്‍ മുഖ്യന് അറിയുമോ, ഇല്ലെങ്കില്‍  ഇനി വീണ പഠിക്കാന്‍ പോകുവോ..
  • പിന്നെ, മരിച്ചു കഴിഞ്ഞാല്‍ സര്‍ക്കാര്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ദുരിതാശ്വാസ നിധിയിലെ  പണം, ഇപ്പൊ കിട്ടാന്‍ എന്തെങ്കില്‍ വകുപ്പുണ്ടോ..
  • 'അമ്മ'യുടെ ഡിമാന്‍ഡസ് അംഗീകരിച്ചു നമ്മള്‍ പുതിയ ഡാം നിര്‍മ്മിക്കാം എന്ന് രാഷ്ട്രീയകാര്‍ പറയുന്നു..  അതല്ലേ അമ്മയ്ക്കും വേണ്ടത്‌..അപ്പൊ ഇവര്‍ അവരുടെ കയ്യില്‍ നിന്നും കോഴ മേടിച്ചോ..

വാല്‍കഷണം : എന്‍റെ പടച്ചോനെ അകെ കണ്‍ഫ്യൂഷന്‍ ആയല്ലോ എന്നാണോ.... ഇതൊന്നും എനിക്ക് തോന്നുന്ന സംശയങ്ങള്‍ അല്ല..നിങ്ങള്‍ക്ക്‌ തോന്നാന്‍ ചാന്‍സ് ഉള്ളതാ.. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ഇനി രാഷ്ട്രീയകാരെ അപമാനിക്കുന്ന പോസ്റ്റുകള്‍ പാടില്ല എന്ന് സര്‍ക്കാര്‍..ബ്ലോഗ്ഗില്‍ എഴുതരുത് എന്ന് പറഞ്ഞാല്‍ ഈ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യാന്‍ അഡ്മിന് പൂര്‍ണ അധികാരം ഉണ്ടാവും..   

August 18, 2011

ഇനിയും തുറക്കാത്ത സമ്മാനപൊതി

'മഴയത്ത് പോലും പള്ളിക്കൂടത്തിന്‍റെ പടി കാണാത്തവന്മാര്‍' എന്ന് ചീത്ത പേരുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് ഇനി അങ്ങനെ ഒരു അപവാദം കേള്‍ക്കേണ്ടി വരില്ല. മുഘ്യനും തന്‍റെ 19 ശിഷ്യന്മാരും വീണ്ടും ക്ലാസ്സ്‌ മുറിയിലേക്ക്. അതും ചുമ്മാ ഇടിഞ്ഞു പൊളിഞ്ഞ സര്‍ക്കാര്‍ സ്കൂള്‍ അല്ല, കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ പലരും പഠിക്കാന്‍ കൊതിക്കുന്ന IIM കോഴിക്കോട് കാമ്പസില്‍.

രാഷ്ട്രീയം അരച്ചുകലക്കി കുടിച്ചിട്ടുള്ള മന്ത്രി മുഘ്യന്മാരുടെ കഴിവുകള്‍ വിദ്യാര്‍തികളും, അവരുടെ മാനേജ്‌മെന്‍റ് മന്ത്രങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കും പഠിക്കാനുള്ള ഒരു പരിപാടിയുമായി IIM ആണ് മുന്നോട്ടു വന്നത്.  ഇന്നേ വരെ ഒരു പരിപാടിക്കും സമയത്ത് എത്തിയിട്ടില്ലാത്ത എല്ലാവരും 9 മണി ആയപ്പോ കോളേജില്‍ എത്തി. പഠിക്കാനുള്ള ആഗ്രഹം, അല്ലാതെന്തു പറയാന്‍.

കാമ്പസില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് നമുക്ക് എല്ലാവര്ക്കും അറിയാവുന്ന പോലെ മന്ത്രിമാര്‍ക്കും അറിയാം. കാമ്പസില്‍ മൊബൈല്‍ നിരോധിച്ച മന്ത്രിമാര്‍ അത് ഉപയോഗിച്ചാല്‍ തെറ്റല്ലേ. എല്ലാവരും മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്ത് ക്ലാസ്സില്‍ അച്ചടകത്തോടെ ഇരുന്നു (നിയമസഭയില്‍ ഇരിക്കുന്ന പോലെ അല്ല).



കാര്യപരിപാടിയില്‍ ആദ്യം മുഘ്യനും പുള്ളാരും നടത്തിയ കൂടികാഴ്ച ആയിരുന്നു. കേരളത്തിനു പല സ്ട്രെങ്ങ്തും വീക്ക്‌നെസ്സും (Strength & Weakness) ഉണ്ടെന്നും അത് തിരിച്ചരിഞ്ഞാല്‍ മാത്രമേ നമുക്ക്‌ ആ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്നും മുഘ്യന്‍ പറഞ്ഞു. ആ സത്യം മനസിലാക്കാന്‍ അദ്ധേഹത്തിനു കോഴിക്കോട് വരെ എത്തേണ്ടി വന്നോ, അതോ അത് പുള്ളികാരന് പണ്ടേ അറിയവുന്നതായിരുന്നോ എന്ന് എനിക്ക് അറിയില്ല. 

എന്തായാലും സംഭാവന കൂംബാരമാകാതെ തന്നെ പരിപാടി ഗംഭീരമായി. ടൈം മാനേജ്‌മന്‍റ്,   ലീഡര്‍ഷിപ്‌ എബിലിറ്റീസ്, എകണോമിക് ഡെവലപ്പ്മെന്‍റ് തുടങ്ങി പല കാര്യങ്ങളിലും ചര്‍ച്ചകള്‍ നടന്നു. ഇനി നമ്മുടെ ഭരണത്തില്‍ പല മാനേജ്‌മന്റ്‌ തിയറികളും ഉള്‍പെടുത്തി വലിയ ഒരു പുരോഗതിയിലേക്ക് കേരളം പിടിച്ചു കയറും എന്ന് നമുക്ക് വിശ്വസിക്കാം. അല്ലെങ്കില്‍ ഇത് അതിനൊക്കെയുള്ള ഒരു തുടക്കമാവട്ടെ എന്ന് പ്രതീക്ഷിക്കാം.   

August 17, 2011

ഹസാരെ അങ്കിളിനു..





എത്രയും പ്രിയപ്പെട്ട ഹസാരെ അങ്കിളിനു,


അങ്കിള്‍ ജയിലിലായി എന്ന് ടിവിയില്‍ കണ്ടു. അത് കേട്ടപ്പോള്‍ ഒത്തിരി സങ്കടം ആയി. നമുക്ക് വേണ്ടിയാണ് അങ്കിള്‍ നിരാഹാര സമരം ചെയ്യാന്‍ തയ്യാറായത്‌ എന്ന് ടീച്ചര്‍ പറഞ്ഞു . എന്നാല്‍ ആരും അത് സമ്മതിക്കുന്നില്ല എന്ന് കാണുമ്പോള്‍ എനിക്ക് കരച്ചില്‍ വരുന്നു. അവിടെ വന്നു അങ്കിളിന്റെ കൂടെ സമരം ചെയ്യാന്‍ കൂടണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. പക്ഷെ, അവിടെ വരെ വരാന്‍ പപ്പ സമ്മതിക്കാത്തത് കൊണ്ടും, സ്കൂളിന് അവധി ഇല്ലാത്തതു കൊണ്ടുമാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. 

ഒരു ഫ്രീഡം ഫയിറ്റര്‍ ആയ അങ്കിളിനു ജയില്‍ ഒരു പ്രോബ്ലം അല്ല എന്ന് അറിയാം, എങ്കിലും ചോദിക്കട്ടെ, എങ്ങനെ ഉണ്ട് ജയില്‍. അവിടെ സുഖം എന്ന് വിശ്വസിക്കുന്നു. കനിമൊഴി ആന്റിയേം, രാജാ അന്കിളിനെയും കണ്ടോ. കനിമൊഴി ആന്റിയുടെ മെഴുകുതിരികളാണോ അവിടെ പവര്‍ കട്ട്‌ സമയത്ത് ഉപയോഗിക്കുന്നത്. അവിടെ കൊതുകുണ്ടോ, കൊതുകുതിരി കിട്ടുമോ. പിന്നെ, ഭക്ഷണം, ഇപ്പൊ ജയിലില്‍ ഗോതമ്പ് ഉണ്ട അല്ല എന്ന് കേട്ടിട്ടുണ്ട്, ഇപ്പൊ എന്താ കിട്ടുന്നെ.

അങ്കിളിനെ ജയിലില്‍ നിന്നും വിടണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോ ദെ ടിവിയില്‍ പറയുന്നു, അങ്കിള്‍ ജയിലില്‍ നിന്ന് ഇറങ്ങുന്നില്ല എന്ന്. അങ്കിള്‍ അങ്ങനെ പറയണം എങ്കില്‍ അതില്‍ എന്തെങ്കിലും കാര്യം ഉണ്ടാവും എന്ന് എനിക്ക് അറിയാം. അതുകൊണ്ട് അതിന്റെ റീസണ്‍ ഞാന്‍ ചോദിക്കുന്നില്ല, എങ്കിലും ഞാനും എന്‍റെ ഫ്രണ്ട്സും എപ്പോഴും അങ്കിളിന്റെ ഫാന്‍സ്‌ ആയിരിക്കും. ഇന്ത്യയെ നന്നാക്കുക എന്നത് നമ്മുടെ ഒരു അവിശ്യമാണ്. അതിനെതിരെ പ്രൈമിനിസ്റെര്‍ അല്ല, ചീഫ്മിനിസ്റെര്‍ വന്നാലും അങ്കിള്‍ സമരം ചെയ്യണം. 

ഇപ്പൊ രാഹുലങ്കിള്‍ അങ്കിളിനെ വെറുതെ വിടണം എന്ന് പറഞ്ഞു എന്ന് ഫേസ്ബുക്കില്‍ വായിച്ചു. രാഹുല്‍ അങ്കിള്‍ പ്രൈമിനിസ്റെര്‍ ആയാല്‍ നമ്മുടെ പ്രോബ്ലെംസ് മാറും എന്ന് ടിവിയിലും പറയുന്നു. എങ്കില്‍ അതിനു വേണ്ടി നമുക്ക് സമരം ചെയ്യാം. അപ്പൊ പിന്നെ പ്രോബ്ലെംസ് ഉണ്ടാവില്ലല്ലോ. എന്തായാലും അങ്കിളിനെ അവര് വെറുതെ വിടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അങ്കിളിനെ കാണണം എന്ന് എനിക്ക് വല്യ ആഗ്രഹം ഉണ്ട്. അടുത്ത സ്കൂള്‍ വെക്കേഷനില്‍ ഞങ്ങള്‍ ഡല്‍ഹി ടൂര്‍ വരുന്നുണ്ട്. അപ്പൊ കാണാം. നിര്ത്തുന്നു..

എന്ന് സ്നേഹത്തോടെ,

റയാ മറിയം  

7B, അല്‍-മനാര്‍ പബ്ലിക്‌ സ്കൂള്‍ 


August 10, 2011

എല്ലാം എന്തിനു വേണ്ടി..

പെരുന്നാള്‍ ആയിട്ട് നാട്ടിലേക്ക് വരുന്നില്ലേ എന്ന് നാട്ടുകാരും, വീട്ടുകാരും, കൂട്ടുകാരും എല്ലാം ചോദിക്കുന്നു. എന്നാല്‍ ഒരു മാസം നാട്ടില്‍ പോയി നിക്കാം എന്ന് ഞാനും വിചാരിച്ചു. അതിനിമുണ്ട് ഒരുപാട് പൊല്ലാപ്പുകള്‍. സ്പോന്സരെ കാണണം. പാസ്പോര്‍ട്ട്‌ മേടിക്കണം, റീ എന്‍ട്രി വിസ മേടിക്കണം. എല്ലാത്തിനും കുറെ റിയാല്‍സ് ചിലവും. എന്തായാലും പോകാന്‍ തീരുമാനിച്ചു. 

ഇന്നലെ അതിനായി സ്പോന്സറുടെ അടുത്ത് പോയി. അവിടെ വെച്ച് ഒരു ബംഗാളിയെ കണ്ടു. പുള്ളികാരന്‍ ഭയങ്കര സന്തോഷത്തിലാണ്. കുറെ വര്‍ഷങ്ങള്‍ കൂടി നാട്ടില്‍ പോകുന്നതിന്റെ സന്തോഷം ആണെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. പിന്നീട് ആണ് അറിഞ്ഞത് പുള്ളി അവിടെ തന്നെ ഉള്ള ആളാണ് എന്നും, പെട്ടന്നാണ് നാട്ടില്‍ പോകാന്‍ തീരുമാനിച്ചത്‌ എന്നും. 

സംഗതി എന്താണ് എന്ന് വിശദമായി അന്വേഷിച്ചു. പുള്ളിക്കാരന് ഒരു ലോട്ടറി അടിച്ചു. പൈസ ഉടനെ കിട്ടും. സൗദി ടെലികോമിന്‍റെ മെസ്സേജ് മൊബൈലില്‍ വന്നത് പുള്ളി കാണിച്ചു. അപ്പോഴാണ്‌ കാര്യത്തിന്റെ ഗൌരവം മനസിലാവുന്നത്. പുള്ളിക്ക് മൊബൈലില്‍ ഒരു മെസ്സേജ് വന്നു. സൗദി ടെലികോമിന്‍റെ  ഈ മാസത്തെ ലോട്ടറി ഒരു ലക്ഷം റിയല്‍ പുള്ളിക്ക് ലഭിച്ചു എന്നായിരുന്നു മെസ്സേജ്. അതിനായി പുള്ളിയുടെ ഇഖാമ(റെസിഡന്‍സ് വിസ) നമ്പറും എല്ലാം ചോദിച്ചിരിക്കുന്നു. വളരെ സന്തോഷത്തോടെ പുള്ളി അതെല്ലാം അയച്ചു കൊടുത്തു. പിന്നീട് ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു അയ്യായിരത്തോളം റിയാലുകള്‍ പുള്ളി അവര്‍ക്ക്‌ അയച്ചു കൊടുത്തു.

ഇപ്പോള്‍ അവസാന സന്ദേശം ലഭിച്ചിരിക്കുന്നു. 1050 റിയാല്‍ അയച്ചു കൊടുക്കാന്‍. അതിനു ശേഷം ശനിയാഴ്ച സൗദി  ടെലികോമിന്‍റെ ഓഫീസില്‍ എത്തി പൈസ മേടിക്കാം എന്ന് അവര്‍ അറിയിച്ചിരിക്കുന്നു. അത് നാളെ അയച്ചാല്‍ താന്‍ കോടീശ്വരന്‍ ആകും എന്ന ഉറച്ച വിശ്വാസത്തിലാണ് അയാള്‍. അത് ലഭിച്ചതിനു ശേഷം നാട്ടില്‍ പോകാന്‍ പാസ്പോര്‍ട്ടും റീ എന്‍ട്രി വിസയും മേടിക്കനാണ് അയാള്‍ വന്നിരിക്കുന്നത്. വീട്ടില്‍ വിളിച്ചു എല്ലാവര്ക്കും മേടിച്ചു കൊണ്ടുപോകാനുള്ള സാധനങ്ങളെ കുറിച്ചൊക്കെ അയാള്‍ സംസാരിക്കുന്നു. 

എന്നാല്‍ ഇത് വെറും തട്ടിപ്പാണ് എന്നും, ചതിയാല്‍ നിങ്ങളുടെ കയ്യിലുള്ള പൈസ വെട്ടിക്കുകയാണ് അവര്‍ എന്നും അവിടെ ഉണ്ടായിരുന്നവര്‍ അയാളോട് പറഞ്ഞു കൊടുത്തു. ഒടുവില്‍ എല്ലാവരും കൂടി പുള്ളിയെ കൊണ്ട് പൈസ അടക്കില്ല എന്നും സമ്മതിപ്പിക്കുന്നു. എന്നാല്‍ അയാള്‍ വീണ്ടും പണം അടച്ചു കൊടുക്കും എന്ന് ഉറപ്പാണ്. എന്നിട്ട് വീട്ടില്‍ പോകാനുള്ള തയാറെടുപ്പുകള്‍ നടത്തും. കാരണം അയാള്‍ ആ ചതിയില്‍ അത്ര മാത്രം വിശ്വസിച്ചിരിക്കുന്നു.

വര്‍ഷങ്ങളോളം താന്‍ അധ്വാനിച്ച പണം മറ്റൊരുവന്‍ തന്നെ കബളിപ്പിച്ചു കൈകലാക്കി എന്ന സത്യം അയാള്‍ ടെലികോം ഓഫീസില്‍ എത്തുമ്പോഴ മനസില്ലാക്കൂ. ആരൊക്കെ പറഞ്ഞിട്ടും അത് വിശ്വസികാതെ തനിക്ക് ലഭിക്കാന്‍ പോക്കുന്ന സൌഭാഗ്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന അയാള്‍ താന്‍ കബളിപ്പിക്കപെട്ടു എന്ന സത്യം മനസിലാക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കും. അയാളെ വീണ്ടും ഞാന്‍ കാണുകയാണെങ്കില്‍ എന്തായിരിക്കും അയാളുടെ അവസ്ഥ എന്നൊക്കെ ആലോചിച്ചപ്പോള്‍ മനസ്സില്‍ എവിടയെ ഒരു സങ്കടം. അയാളും എന്നെ പോലെ നാട് സ്വപ്നം കണ്ടു  കൊണ്ടായിരിക്കും കിടന്നുറങ്ങുന്നത്. എന്നാല്‍ എന്‍റെ മനസ്സില്‍ ഇപ്പോള്‍ നാടിനെ കുറിച്ചുള്ള ചിന്ത ഇല്ല. മനസ്സ് മുഴുവന്‍ അയാളാണ്, ടെലികോം ഓഫീസില്‍ എത്തി സത്യം തിരിച്ചറിയുന്ന അയാളുടെ പ്രതീക്ഷകള്‍ അസ്തമിച്ച ആ മുഖം. അത് മാത്രമാണ് ഇപ്പോള്‍ എന്‍റെ മനസ്സില്‍ ഉള്ളത്. 

June 04, 2011

സൂപ്പര്‍ 30


ഇത് ആനന്ദ്‌ കുമാര്‍. ഏതു ആനന്ദ്‌ കുമാര്‍ എന്ന് ചോദിച്ചാല്‍, 'സൂപ്പര്‍ 30 ' ആനന്ദ്‌ കുമാര്‍.. മനസിലായില്ല അല്ലെ.. അദേഹത്തെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് കഴിഞ്ഞ ദിവസം ഒരു ചാനലില്‍ അദേഹവുമായുള്ള  ഒരു അഭിമുഖം കണ്ടപ്പോഴാണ്. 

ബീഹാറില്‍ പോസ്റ്റ്‌ ഓഫീസില്‍  ക്ലാര്‍ക്ക് ആയി ജോലി ചെയ്തിരുന്ന രാജേന്ദ്ര പ്രസാദ്‌ എന്ന ഒരു സാധാരണകാരന്‍റെ 'അസാധരനക്കാര'നായ മകന്‍. വീടിലെ സാമ്പത്തിക പ്രതിസന്ധി മൂലം ഹിന്ദി മീഡിയം സര്‍ക്കാര്‍ സ്കൂളില്‍ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കേണ്ടി  വന്നു. അവിടെവെച്ചാണ് 'മാത്തമാടിക്സ്' എന്ന വിഷയത്തെ സ്നേഹിച്ചു തുടങ്ങിയത്.  അതിനു ശേഷം 'കേംബ്രിഡ്ജ് യുനിവേര്‍സിറ്റി'യില്‍  പുനര്‍പഠനത്തിനു അവസരം ലഭിച്ചെങ്കിലും, അച്ഛന്‍റെ മരണവും വീടിലെ സാമ്പത്തിക പ്രധിസന്ധിയും മൂലം അത് ഉപേക്ഷിക്കേണ്ടി വന്നു. സ്പോണ്‍സര്‍മാരെ നോക്കിയെങ്കിലും, ആ ശ്രമവും പരാജയപെട്ടു. പപ്പട കച്ചവടം നടത്തിയും, കുട്ടികള്‍ക്ക് ടുഷന്‍ എടുത്തും കുടുംബം നോക്കിയ ആനന്ദ്, വിദേശ പുസ്തകങ്ങള്‍ പഠിക്കാനായി ലൈബ്രറികള്‍ തേടി വാരാന്ത്യങ്ങളില്‍ മണികൂറുകള്‍ യാത്ര ചെയ്തിരുന്നു.
1997ല്‍  സ്വന്തമായി ടുഷന്‍ സ്ഥാപനം 'രാമാനുജന്‍ സ്കൂള്‍ ഓഫ് മാത്തമാടിക്സ് ' തുടങ്ങുകയും, 2003 മുതല്‍ 'സൂപ്പര്‍ 30' എന്ന പേരില്‍ 30 കുട്ടികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് 'IIT-JEE' പരീക്ഷക്ക്‌ കോച്ചിംഗ് കൊടുക്കുകയും ചെയ്യുന്നു. ഇവിടെ അയ്യായിരത്തോളം കുട്ടികള്‍ എഴുതുന്ന പ്രവേശന പരീക്ഷയില്‍ നിന്നും സമര്‍ത്ഥരായ, സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന 30 കുട്ടികളെയാണ് ആനന്ദ് തിരഞ്ഞെടുക്കുന്നത്. ആദ്യ വര്‍ഷങ്ങളില്‍ എണ്‍പത് ശതമാനം വിദ്യാര്‍ഥികള്‍ക്ക് IIT പ്രവേശനം ലഭിച്ചു. എന്നാല്‍ 2010ല്‍  'സൂപ്പര്‍ 30 ' മുഴുവനും IIT പ്രവേശനം നേടി. ഏപ്രില്‍ മാസം ഫോക്കസ് മാഗസിന്‍ അദേഹത്തെ 'one of the global personalities who have the ability to shape exceptionally talented people' എന്നാണു വിശേഷിപ്പിച്ചത്‌. 



ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് താമസം, ഭക്ഷണം മുതലായ കാര്യങ്ങള്‍ തീര്‍ത്തും സൌജന്യമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത . സര്‍കാരിന്‍റെയോ മറ്റു സ്വകര്യ ഏജന്‍സികളുടെയോ സാമ്പത്തിക സഹായം സ്വീകരിക്കാതെയാണ് ആനന്ദ് ഈ സംരംഭം നടത്തുന്നത്. അമ്മ ജയന്തി ദേവി കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കുകയും, സഹോദരന്‍ പ്രണവ് കുമാര്‍ മറ്റു കാര്യങ്ങള്‍ നോക്കുകയും ചെയ്യുന്നു.  അങ്ങനെ തനിക് സാമ്പത്തികം ഇല്ലാത്തതിന്റെ പേരില്‍ വിദ്യാഭ്യാസം നഷ്ടപെടെണ്ടി വന്ന അവസ്ഥ ആര്‍ക്കും ഉണ്ടാകരുത് എന്ന ഒരു ഉദ്ദേശം മാത്രം മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുകയാണ് ആനന്ദ്‌. 
'സൂപ്പര്‍ 30'യെ സൂപ്പര്‍ 50യോ 100ഓ ഒക്കെ ആകി മാറ്റാനുള്ള ശ്രമത്തിലാണ് ആനന്ദ് ഇപ്പോള്‍. അതുപോലെ, കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ തനിക് താല്പര്യം ഉണ്ടെന്നാണ് ആനന്ദ് പറയുന്നു. അതിനായി, അവരുടെ പ്രവേശന പരീക്ഷ നടത്താന്‍ ഒരു സ്കൂള്‍ കിട്ടുമെങ്കില്‍ ഇവിടെയുള്ള സമര്‍ത്ഥരായ കുട്ടികളെ കണ്ടെത്തി, അവരെ ബീഹാറില്‍ കൊണ്ടുപോയി 'സൂപ്പര്‍ 30' വഴി IITയില്‍ എത്തിക്കാം എന്നാണ് ആനന്ദ് പറയുന്നത്. എന്തായാലും അടുത്ത മുപ്പതില്‍ മലയാളികളും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. 


April 19, 2011

നിങ്ങളെന്നെ 'ബ്ലോഗ്ഗര്‍' ആക്കി

ബ്ലോഗ്ഗര്‍മാരില്‍ കൂടുതലും പ്രവാസികളാണ് എന്നാണു എനിക്ക് തോന്നുന്നത്. അതിന്‍റെ കാരണം എന്തായിരിക്കും എന്ന് ആലോചിച്ചപ്പോളാണ്, ഞാന്‍ എങ്ങനെ ഒരു ബ്ലോഗ്ഗര്‍ ആയി എന്ന് ചിന്തിച്ചത്. പ്രവാസി ആയില്ലായിരുന്നെകില്‍ ഞാന്‍ ഒരു ബ്ലോഗ് വായനക്കാരന്‍ മാത്രമേ ആകുമായിരുന്നുള്ളൂ. 
ഒരു പ്രവാസിയുടെ സാദാരണ സ്വപ്നങ്ങളെ കുറിച്ച് ഞാന്‍ ഇതിനു മുന്‍പത്തെ ഒരു പോസ്റ്റില്‍   പറഞ്ഞിരുന്നു. ഗള്‍ഫില്‍ എത്തിയ എന്‍റെ സ്വപ്നങ്ങളും അതൊക്കെ തന്നെ ആയിരുന്നു. പിന്നീട് അതൊക്കെ മറന്നു ഞാനൊരു ബ്ലോഗ്ഗര്‍ ആയി മാറിയതിന്റെ കാരണം എന്തായിരിക്കും?? ഞാന്‍, എന്‍റെ പഴയ സ്വപ്നങ്ങളും ബ്ലോഗ്ഗ് എഴുതുന്നതും തമ്മില്‍ ഒന്ന് താരതമ്യം ചെയ്തു നോക്കി. അപ്പോളാണ് ബ്ലോഗ്ഗ് എഴുതുന്നതാണ് ഏറ്റവും നല്ലത് എന്ന് തോന്നിയത്. ഇനിയും ബ്ലോഗ്ഗര്‍ ആകാത്തവര്‍ ഇതൊന്നു വായിച്ചിട്ട് ഏതാണ് നല്ലത് എന്ന് ആലോചിച്ചുനോക്കു.  
(ഒരു മലയാളം ബ്ലോഗ്ഗര്‍ ആയ ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്നത് ഇംഗ്ലീഷിലാണ്. "മനസ്സ് കിടന്നു തിളക്കുമ്പോള്‍, ചടുലമായി സംസാരിക്കാന്‍ നല്ല ഭാഷ ഇംഗ്ലീഷ് ആണ്" എന്ന് ഏകലവ്യന്‍ എന്ന ചിത്രത്തില്‍ നരേന്ദ്ര പ്രസാദ്‌ പറഞ്ഞത് കൊണ്ടല്ല, ഈ കാര്യങ്ങള്‍ പറയാന്‍ ഇംഗ്ലീഷ് ആണ് നല്ലതെന്ന് എനിക്ക് തോന്നിയത് കൊണ്ടാണേ..)


CAR

1.       We can write blog, but
2.       No loan or EMI for blog, but
3.       Blog  won’t backfire, but
4.       Cops won’t pull you over for writing blog too fast, even no cameras, but
5.       Blog accidents are rare, but
6.       Blog won’t rust, but
7.       You don’t need a key, but
8.       You can’t find a ‘RENT A BLOG’ company, but


VACATION

1.       You can afford blog, but
2.       Blog  don’t need any flight ticket, but
3.       Weather doesn’t matter to write blog, but
4.       Blog always speaks our language, but
5.   No packing or purchase is required to write a blog, but
6.       No need to take traveller’s cheque to write a blog, but
7.       No need to get approval from the boss to write a blog, but
8.       Blog can write at any time, no need to wait for completing 1 year, but


KISSING

1.       Blog is readily available, but
2.       Blog won’t give you a cold, but
3.       Blog won’t dry your lips, but
4.       You can write blog in front of your parents, but
5.       Blog lasts longer, but
6.       You can write blog in office, but
7.       Blog doesn’t have any bad breath, but
8.       You can write blog at any age, but
9.       Blog has no nose to get in the way, but
10.   In blog, you don’t have to pucker, but


SEX

1.       Blog is easily available, but
2.       You can have a blogger’s meet, but
3.       Blog doesn’t make you pregnant, but
4.       You can write blog at any time of the month, but
5.       Good blog is easy to find, but
6.       You are never too young or too old to write a blog, but
7.       Blog writing doesn’t awake your neighbours, but
8.       In blog, size doesn’t matter, but
9.   You can see stranger’s blog, but
10.   You can write blog with many, without getting any nasty names, but 




ഇനിയെങ്കിലും നിങ്ങള്‍ ഒന്ന് ആലോചിച്ചു നോക്കു. ബ്ലോഗ്ഗ് എഴുതുന്നതല്ലേ നല്ലത്????



April 05, 2011

ഇതാണ് ഗള്‍ഫ്‌..


ഗള്‍ഫില്‍ ഉണ്ടായിരുന്നവര്‍ക്ക്‌ ഇത് ചിരിക്കാനുംഇപ്പോള്‍ ഇവിടെ ഉള്ളവര്‍ക്ക് ഇത് ചിന്തിക്കാനുംഇനി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സത്യം മനസില്ലാക്കാനും ഉപകരിക്കും.. ഗള്‍ഫ്‌ എന്നാല്‍ ഇങ്ങനെ ഒക്കെ ആണ്..

1. പെട്രോളിന് കുടിവെള്ളത്തെക്കാള്‍ വില കുറവ്.
2. ആഴ്ചകള്‍ കൊണ്ട് വലിയ കെട്ടിടങ്ങള്‍ പണിതു കഴിയും.
3. വിദ്യാഭ്യാസം ഇല്ലാത്തവന്‍, അതുള്ളവന് കിട്ടുന്നതിനേക്കാള്‍ ശമ്പളം. 
4. യഥാര്‍ത്ഥ കഴിവിനെക്കാളും 'ഷോ ഓഫ്‌'കള്‍ക്ക് പ്രാധാന്യം.
5. യാതൊരു കാരണവും കൂടാതെ തൊഴിലാളികളെ കമ്പനികള്‍ക്ക് പറഞ്ഞു വിടാം.
6. റെക്കമണ്ടേഷന്‍ ഉണ്ടെങ്കില്‍ ഏത് മണ്ടനും വലിയ പദവിയില്‍ എത്താം.
7. ബോസ്സിന്‍റെ അടുത്ത് ഒരു ഓഫീസര്‍ക്ക് ഉള്ളതിലും സ്വാദീനം ടീബോയിക്കും ഡ്രൈവര്‍ക്കും ഉണ്ടായിരിക്കും.
8. കെട്ടിടത്തിന്റെ ഉടമസ്തനെക്കാളും അദികാരം കാവല്‍ക്കാരന് ഉണ്ടായിരിക്കും. 
9. അറബികളുടെ സ്വഭാവവുംഇവിടത്തെ കാലാവസ്ഥയും പ്രവചിക്കാന്‍ പറ്റില്ല. ഇപ്പോഴും മാറികൊണ്ടിരിക്കും
10. മരുഭൂമി ആണെങ്കിലും എല്ലായിടത്തും പച്ചപ്പായിരിക്കും. 
11. ഗള്‍ഫില്‍ നിങ്ങള്‍ പണം സംബാധിച്ചില്ലെങ്കില്‍, ഈ ലോകത്ത് ഒരിടത്തും നിങ്ങള്‍ സംബാധിക്കുക്കയില്ല.
12. സമയം വളരെ പെട്ടന്ന് പോകും. ഒരു വെള്ളിയാഴ്ചയില്‍ നിന്നും അടുത്ത വെള്ളിയാഴ്ചയിലേക്കുള്ള ദൂരം വളരെ കുറവായി നിങ്ങള്‍ക്ക് അനുഭവപ്പെടും.
13. ഏതൊരു അവിവാഹിതന്റെയും സ്വപ്നം,  വെക്കേഷനും ഒരു കല്യാണവും ആണെങ്കില്‍, ഒരു വിവാഹിതന്‍റെ സ്വപ്നം ഫാമിലി വിസയും, ചിലവുകളുമായിരിക്കും.  (ഞാനും ഒരു അവിവാഹിതനാണ്).
14. ഇന്ത്യക്കാര്‍ കൂടുതല്‍ ഇശ്വരവിശ്വാസികളായിരിക്കും, അല്ലെങ്കില്‍ അങ്ങനെ അഭിനയിക്കും. 
15. സാധനങ്ങള്‍ കച്ചവടക്കാര്‍ വണ്ടിയില്‍ എത്തിച്ചു തരും. 
16. ഓരോ 5 കിലോമീറ്ററിലും  ഓരോ ഷോപ്പിംഗ്‌മാള്‍ ഉണ്ടായിരിക്കും. 
17. നാട്ടിലെ റോഡിന്‍റെ നീളവും, ഇവിടത്തെ റോഡിന്‍റെ വീതിയില്‍ സമമായിരിക്കും. 
18. അക്ഷരത്തെറ്റുകളാല്‍ ബോര്‍ഡുകള്‍ നിറഞ്ഞിരിക്കും(സൌദിയിലെ കാര്യമാണ്).
19. ട്രാഫിക്‌ സിഗ്നലുകള്‍ പച്ച ആകുന്നത് ഇന്ത്യന്സിനും, ബംഗാളികള്‍ക്കും പോകാനും, മഞ്ഞ ആകുന്നത് പാകിസ്ഥാനികള്‍ക്കും, ഈജിപ്റ്റുകാര്‍ക്കും പോകാനും, ചുവപ്പാകുന്നത് അറബികള്‍ക്ക് പോകാനുമായിരിക്കും. 
20. നാട്ടിലേക്ക് വിളിക്കുന്നതിലും കൂടുതല്‍ പണം ആകുന്നത് ഗള്‍ഫില്‍ തന്നെ വിളിക്കാനായിരിക്കും.



അടികുറിപ്പ് : ഒരു സുഹൃത്ത് അയച്ചു തന്ന ഇ-മെയിലിന്റെ അടിസ്ഥാനത്തില്‍ എനിക്ക് തോന്നിയ ചില സത്യങ്ങള്‍..


April 03, 2011

സുധീറാണ് താരം


ഒരു ആരാധകന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം, അതാണ്‌ സുധീര്‍ ഗൌതമിനെ തേടി എത്തിയത്. ബീഹാര്‍ ജില്ലയിലെ മുസാഫര്‍പൂര്‍ സ്വദേശിയാണ് കക്ഷി. സച്ചിന്‍ ടെന്‍ടുല്കറിന്റെ കടുത്ത ആരാധകനായ ഇയാള്‍, ഇന്ത്യയുടെ മത്സരം കാണാന്‍ സൈക്കിളില്‍ പോകും, അതെത്ര  ദൂരെ ആണെങ്കിലും.  ദേഹം മുഴുവന്‍ ത്രിവര്‍ണചായം തേച്ചു, തന്റെ ദൈവത്തിനു വേണ്ടി പ്രാര്‍ത്ഥനകളുമായി അയാള്‍ വിദൂരങ്ങള്‍ താണ്ടി പോകാറുണ്ട്. സച്ചിന്‍ എന്നാല്‍ ഇയാള്‍ക്ക് ദൈവമാണ്. തന്റെ ദൈവത്തിന്റെ കളി കാണാന്‍, സുധീര്‍ എപ്പോഴും ഗാലറിയിലുണ്ടാവും. 
ഒരിക്കല്‍ സച്ചിന് കൊടുക്കാനായി ഇയാള്‍ ലിച്ചി പഴങ്ങളുമായി അദേഹത്തിന്റെ വീടിന്റെ മുന്നിലെത്തി. സച്ചിന്‍ നേരിട്ട് ഇറങ്ങി വന്നു അത് സ്വീകരിക്കുന്നവരെ അയാള്‍ അവിടെ കാത്തു നിന്നു, ദിവസങ്ങളോളം. 
തന്നെ കാണാന്‍ ദൂരെ നിന്നും സൈക്കിള്‍ ചവിട്ടി വരുന്ന ആ ആരാധകന്റെ സ്നേഹം കണ്ട സച്ചിന്‍, അയാള്‍ക്ക് എല്ലാ മത്സരങ്ങളും കാണാനുള്ള ടിക്കറ്റ്‌ സൌജന്യമായി നല്‍കാന്‍ തുടങ്ങി. ഇന്ന് സുധീറിന് ഇന്ത്യയിലെ ഏതൊരു ക്രിക്കറ്റ്‌ ആരാധകനും സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ബന്ധം, സച്ചിനുമായും ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമുംയും ഉണ്ട്. ടീം ഗ്രൗണ്ടില്‍ എത്തുന്നതിനു മുന്‍പേ അവിടെ സുധീര്‍ എത്തും. കളിക്കാരെ കാണാനുള്ള അതെ ആവേശത്തോടെയാണ് മറ്റ് ആരാധകര്‍ സുധീറിന്റെ ചുറ്റും കൂടുന്നത്.

വേള്‍ഡ്കപ്പില്‍  ഇന്ത്യയുടെ എല്ലാ മത്സരങ്ങളും കാണാന്‍ സുധീര്‍ ഉണ്ടായിരുന്നു, തന്റെ ദൈവം റണ്‍സ് വാരി കൂട്ടുന്നത് കണ്ട ആവേശത്തോടെ. ഫൈനല്‍ മത്സരം നടക്കുന്ന മുംബൈയില്‍ ഒരു ദിവസം നേരത്തെ എത്തി, അവിടത്തെ അവേശതോടൊപ്പം ഇയാളും പങ്ക് ചേര്‍ന്നു. ഇന്ത്യ വേള്‍ഡ്കപ്പ് സ്വന്താമാക്കി, എല്ലാവരും ട്രെസ്സിംഗ് റൂമില്‍ എത്തിയപ്പോള്‍ സച്ചിന്‍ സുധീറിനെയും വിളിച്ചു. ഇന്ത്യ ചരിത്രം കുറിച്ചപ്പോഴും,  തന്റെ എക്കാലത്തെയും സ്വപ്നമായ ലോകകപ്പ് സ്വന്തമാക്കിയപ്പോഴും സച്ചിന് തന്റെ ആ ആരാധകനെ മറക്കാന്‍ കഴിഞ്ഞില്ല  തന്നോടൊപ്പം നിന്നു ലോകകപ്പ് ഉയര്‍ത്താനും ഫോട്ടോ എടുക്കാനും സുധീറിനെ അദ്ദേഹം ക്ഷണിച്ചു. ഒരു സാധാരണ ക്രികെറ്റ് ആരാധകനു സ്വപ്നം കാണാന്‍ പോലും പറ്റാത്ത ഭാഗ്യം..


ഇനിയാര്??


121 കോടി ജനങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കി ഇന്ത്യ 2011 ക്രിക്കറ്റ്‌ ലോകകപ്പ് സ്വന്തമാക്കി. 275 എന്ന വമ്പന്‍ സ്കോര്‍ ലക്ഷ്യമാക്കി ഇന്ത്യ കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍, എല്ലാ ഇന്ത്യക്കാരും ഒരേ മനസോടെ, രാജ്യത്തിന്‍റെ വിജയത്തിനായി പ്രാര്‍ഥിക്കുകയായിരുന്നു. സച്ചിനും, സേവാഗും വേഗം ലങ്കന്‍ പടയുടെ മുന്നില്‍ കീഴടങ്ങിയപ്പോള്‍, പ്രതീക്ഷ നഷ്ടപെട്ടു. എങ്കിലും ഗൌതം ഗംഭിറും, വിരട്ട് കോഹിലിയും കൂടെ ഇന്ത്യന്‍ സ്കോര്‍ പടുത്തുയര്‍ത്തി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപെട്ട യുവരാജും, ക്യാപ്റ്റന്‍ ധോണിയും കൂടെ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം ബാറ്റിങ്ങില്‍ പിന്നിലായിരുന്ന ധോണി അവസാനം സിക്സര്‍ അടിച്ച് ലോകകപ്പിനെ ഇന്ത്യയിലേക്ക്‌ കൊണ്ടുവന്നു. കളിയില്‍ അധികം തിളങ്ങാന്‍ പറ്റിയില്ലെങ്കിലും, ആദ്യമായി ലോകകപ്പ് നേടിയ കേരളീയന്‍ എന്ന ബഹുമതി ശ്രീശാന്ത് സ്വന്തമാക്കി.


അങ്ങനെ 2011 കഴിഞ്ഞു, അടുത്ത ലോകകപ്പിനെ കുറിച്ചും പ്രക്യാപിച്ചു. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ ആതിഥ്യമരുളുന്ന ലോകകപ്പിന്റെ ലോഗോ പുറത്തിറക്കി. 2011 ലോകകപ്പിന്റെ ലോഗോ തയ്യാറാക്കിയത് പോലെ തന്നെ, 2015 ലോകകപ്പിന്റെ ലോഗോയും തയ്യാറാക്കിയത് ഒരു ഓസ്ട്രല്യന്‍ കമ്പനിയാണ്. ജുംബാന ഗ്രൂപ്പ്/ബാലറിഞ്ഞി എന്ന പ്രമുഖ ഗ്രാഫിക് ഡിസൈനിംഗ് കന്സല്ടന്റ്റ് കമ്പനിയാണ്, ആതിഥേയ രാജ്യങ്ങളുടെ ക്രിക്കറ്റ് സംസ്കാരത്തെ സൂചിപ്പിക്കുന്ന ഈ ലോഗോ തയ്യാറാക്കിയത്. 
ഇരു രാജ്യങ്ങളുടെയും സംസ്കാരത്തെ ഉള്‍കൊള്ളുകയും, ഒരു ഉത്സവ പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്ന ഡിസൈന്‍ തയ്യാറാക്കാനായി ലോകത്തെമ്പാടുമുള്ള ഡിസൈനിംഗ് ഏജന്‍സികളില്‍ നിന്നും ഐ.സി.സി. അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. തങ്ങള്‍ക് ലഭിച്ച വിവിധ മാതൃകകളില്‍ നിന്നും, ഈ ആശയം ഭംഗിയായി ആവിഷ്കരിച്ച, ഫ്യുച്ചര്‍ബ്രാന്‍ഡ്‌ എന്ന അന്താരാഷ്ട്ര കമ്പനിയുടെ ഓസ്ട്രേലിയന്‍ വിങ്ങായ ജുംബാന ഗ്രൂപ്പ്/ബാലറിഞ്ഞിയുടെ ഈ ലോഗോ തിരഞ്ഞെടുക്കുകയായിരുന്നു എന്ന് ഐ.സി.സി. ചീഫ് എക്‌സിക്യൂട്ടീവ് ഹാറൂണ്‍ ലോഗര്‍ത് പറഞ്ഞു.
ഈ ലോകകപ്പ് കളിച്ച ആരൊക്കെ  അടുത്ത ലോകകപ്പ് കളിക്കാന്‍ ഉണ്ടാകുമെന്ന് അറിയില്ല, എങ്കിലും 2015ല്‍  ലോക ചാമ്പ്യന്മാരായ ഇന്ത്യ ലോകകപ്പ് നേടും എന്ന വിശ്വാസത്തില്‍, പ്രാര്‍ത്ഥനയില്‍ നമുക്ക് കാത്തിരിക്കാം..

March 29, 2011

പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഓരോ കാരണമുണ്ട്


ബെര്‍ളിച്ചായന്റെ "കര്‍ത്താവേ പാരഗ്വായ്‌ ജയിക്കണേ" എന്നാ പോസ്റ്റ്‌ വായിച്ചു രാത്രി കര്‍ത്താവിന്റെ മുന്നില്‍ മുട്ടിപ്പായി പ്രാര്‍ഥിച്ചു മെഴുകുതിരി കാശ് കളഞ്ഞ എല്ലാവര്ക്കും വീണ്ടും ഒരവസരം. പാരഗ്വായ് ഫുട്ബാള്‍ ഫൈനലില്‍ ജയിച്ചാല്‍ ദേഹത്ത് പതാകയുടെ നിറം പൂശി നഗ്നയായി ഓടുമെന്ന് പാരഗ്വായിലെ ലിഞ്ചെറി മോഡല്‍ ലറിസ റിക്വല്‍മി പറഞ്ഞിരുന്നു. ഫുട്ബാള്‍ നമുക്ക് അറിയില്ലെങ്കിലും, രാത്രി ഉറക്കം കളഞ്ഞു ഫുട്ബോള്‍ കണ്ടവരാണ് നമ്മള്‍(സോറി ഞാന്‍). എന്നാല്‍ നമ്മുടെ   പ്രാര്‍ത്ഥന കര്‍ത്താവ് കേട്ടില്ല. എന്നാല്‍ നമുക്ക് പ്രാര്‍ഥിക്കാന്‍ ഒരു അവസരം കൂടെ വന്നിരിക്കുന്നു.

ഇവിടെ ഫുട്ബോള്‍ അല്ല കോടതി, പാരഗ്വായ് അല്ല ജഡ്ജി. നമ്മുടെ ദേശിയ ഗെയിം ആയ ക്രിക്കറ്റ്‌ (ഹോക്കിയോ, അതെന്നതാ കൊച്ചെ) ആണ് പടനിലം. ഇന്ത്യ ക്രികറ്റ്  ലോകകപ്പ് ജേതാക്കളായാല്‍ താന്‍കാണികളുടെ മുന്നില്‍ വെച്ച് നഗ്ന ആകും എന്ന് ഇന്ത്യന്‍ മോഡല്‍ "പൂനം പാണ്ടേ". ഇത് ഒരു പബ്ലിസിറ്റിക്ക് വേണ്ടിയല്ല, ഇന്ത്യന്‍ കളിക്കാരെ "മോട്ടിവൈറ്റ്" ചെയ്യനാനെന്നാന്നു മോഡല്‍ പറയുന്നത്. താന്‍ ക്രികറ്റിന്റെ കടുത്ത ആരാധികയാണ്, അവര്‍ക്ക് വേണമെങ്കില്‍ ദ്രെസ്സിംഗ് റൂമിലും താന്‍ വിവസ്ത്ര ആവാന്‍ തയ്യാറാണെന്നും മോഡല്‍ കളിക്കാരെ അറിയിച്ചിരിക്കുന്നു. എന്തായാലും സെമിഫൈനലില്‍ എന്ത് വില കൊടുത്തും നമുക്ക് ജയിക്കണം.

ഇനി അതൊക്കെ കണ്ടാല്‍ ശ്രീകുട്ടനെ പോലുള്ള ഇന്ത്യന്‍ കളിക്കാര്‍ക്ക് ഉണ്ടാകാന്‍ പോകുന്ന മോട്ടിവേഷന്‍, എന്റെ കര്‍ത്താവേ എനിക്ക് ഓര്‍ക്കാന്‍ കൂടെ വയ്യ. മോടെലിന്റെ പുറകെ, ഞാന്‍ നിന്റെ ഈ 5 അടി ഇഞ്ചില്‍ സവാരിഗിരിഗിരി നടത്തുമെന്നും പറഞ്ഞു ഓടുന്ന കളിക്കാരുടെയും, കാണികളുടെയും പടം ഫ്രന്റ് പേജില്‍ അച്ചടിച്ച്‌ വരുന്ന മനോരമ പത്രം. ആഹ, ഓര്‍ത്തിട്ടു തന്നെ എന്തൊരു അത്.

ഇനി പെങ്കൊച്ചിനെ കുറിച്ച് നോക്കാം, 19 കാരിയായ മുംബൈ സ്വദേശി, 5 അടി ഇഞ്ച്‌ പൊക്കം.  പ്രസിദ്ധരായ കിന്ഗ്ഫിഷരിന്റെ 2011 കലണ്ടറിലെ മുഖചിത്രത്തില്‍ അഭിനയിച്ചു പ്രശസ്തയായി. ഇപ്പോള്‍ ഇന്ത്യയില്‍ അറിയപെടുന്ന മോഡല്‍.  




എന്തായാലും, നമ്മള്‍ ഇത്തവണ കര്‍ത്താവ് കൈവിടില്ല എന്നാ വിശ്വാസത്തോടെ..നമുക്ക് പ്രാര്‍ത്ഥിക്കാം.. ഇന്ത്യ ജയിക്കാന്‍..

March 27, 2011

അഥിതി ദേവോ ഭവ


വെടികൊപ്പുകളും, പീരങ്കികളും, പട്ടാളക്കാരും ഇല്ലാതെ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നു. ചരിത്രത്തില്‍ ആദ്യമായി ക്രിക്കറ്റ്‌ ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍. കളി ചരിത്രമാന്നെങ്കിലും, അതിലേറെ പ്രത്യേകതകള്‍ ഉള്ള മത്സരമായിരിക്കും ഈ മാര്‍ച്ച്‌ 30നു  മൊഹാലിയില്‍ നടക്കുക.  "അഥിതി ദേവോ ഭവ" എന്ന് പറയാന്‍ മാത്രമല്ല, അത് തെളിയിക്കാന്‍ കൂടിയാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ മന്‍മോഹന്‍ സിംഗ് ഈ അവസരം ഉപയോഗിക്കുന്നത്.  കളികാണാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയെയും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെയും  മന്‍മോഹന്‍ സിങ് പ്രത്യേകം ക്ഷണിച്ചിരുന്നു.

ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് ഗിലാനി വരുന്നു. മത്സരം കാണാന്‍ ഞാന്‍ പോകുന്നുണ്ട്, നിങ്ങള്‍ ഉണ്ടെകില്‍ അത് നല്ലതായിരുന്നു എന്ന് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞപ്പോ, എന്തായാലും വിളിച്ചതല്ലേ, എന്നാല്‍ അവിടെ വരെ പോയേച്ചു വരാം എന്നും പറഞ്ഞു ചുമ്മാ കേറി വരുന്നതല്ല. ശനിയാഴ്ച രാത്രി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഗിലാനിയും പ്രസിഡന്റ് സര്‍ദാരിയും നടത്തിയ 2 മണികൂര്‍ ചര്‍ച്ചയുടെ ശേഷമാണ് ഗിലാനിയുടെ സന്ദര്‍ശനം ഉറപ്പിച്ചത്. 


"ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു, ഇന്ത്യയും പാകിസ്ഥാനുമായുള്ള ക്രിക്കറ്റ്‌ ലോകകപ്പ് സെമിഫൈനല്‍ കാണാന്‍  പാകിസ്താന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നു" എന്നാണ് പാകിസ്താന്‍ പ്രസിഡന്റിന്റെ വക്താവ് ഫര്‍ഹത്തുള്ള ബാബര്‍ ലോകത്തെ അറിയിച്ചത്. മത്സരവേദിയില്‍ വെച്ച് രണ്ടു പ്രധാനമന്ത്രിമാരും അനൌദ്യോഗിക കൂടികാഴ്ച നടത്തുകയും, മത്സരശേഷം ഇരുവരും ഔദ്യോഗികമായ കൂടികാഴ്ച നടത്തുകയും ചെയ്യും എന്നാണു ഇപ്പോള്‍ അറിയുന്നത്. 

ഇത് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഒരു സമദാന ശ്രമത്തിന്റെ തുടക്കമാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം. "കനകം മൂലം കാമിനി മൂലം കലഹം പലവിധ മുലകില്‍ സുലഭം"  എന്ന് പണ്ട് ആരോ പറഞ്ഞപോലെ എങ്ങാനും സംഭവിക്കുമോ എന്ന കണ്ടറിയണം. ക്രിക്കറ്റ്‌ കണ്ടു കണ്ടു അവസാനം ഇത് ഒരു കലഹത്തില്‍ ചെന്ന് അവസാനിക്കാനുള്ള സാധ്യത തള്ളികളയാനാകില്ല. കാരണം കാണികളുടെ "കുപ്പിയേറ്" കൊണ്ടു കളി നിര്‍ത്തി വെച്ച ചരിത്രം നാം മറന്നിട്ടില്ല. 
എന്തായാലും മത്സരം ഗംഭീരമാകും. ലോകചാംബ്യന്മാരായ ഓസിസിനെ തകര്‍ത്ത ഇന്ത്യ പാകിസ്താന്റെ മുന്നില്‍ കരുത്ത് തെളിയിക്കുമോ എന്ന കണ്ടറിയാം. 1983 ആവര്‍ത്തിക്കുമോ, ധോനിക്ക് ലോകകപ്പ്  ഉയര്‍ത്താനുള്ള ഭാഗ്യം ഉണ്ടാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മുഴങ്ങി കേള്‍ക്കുന്നു. ഇത് "സെമിഫൈനല്‍" അല്ല, ഇതാണ് യഥാര്‍ത്ഥ "ഫൈനല്‍" എന്നും ചിലര്‍ പറയുന്നു. മലയാളികളുടെ അഭിമാനമായ "ശ്രീ" കളിക്കുന്ന (കളികുന്നിലെങ്കിലും) ലോകകപ്പ് നമുക്ക് കിട്ടിയാല്‍, അത് നമുക്ക് കൂടെ അഭിമാനിക്കാവുന്ന ഒന്നല്ലേ.
മത്സരഫലം എന്തായാലും മൊഹാലിയില്‍ നമ്മുടെ സംസ്കാരം നാം ഉയര്ത്തിപിടിക്കും എന്ന്  വിശ്വസിക്കാം. ഇന്ത്യ ലോകകപ്പ് നേടട്ടെ എന്നും നമുക്ക് ആശംസിക്കാം. പ്രാര്‍ത്ഥിക്കാം. 


March 21, 2011

വലിയ ലോകത്തെ ചെറിയ രാജ്ഞി

ഇത് പരീക്ഷക്കാലം, അത് കഴിഞ്ഞാലോ വേനല്‍ അവധി വരുന്നു, കളികളും കൊച്ചു കൊച്ചു കുസൃതികളുമായി കുട്ടികള്‍ക്ക് 'അടിച്ചുപൊളിക്കാനുള്ള' സമയം. എന്നാല്‍ സിന്ധുജയെ ഇതിനൊന്നും കിട്ടില്ല. സിന്ധുജ ആരാണെനല്ലേ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഈ.ഓ. ചെന്നൈ ആസ്ഥാനമായുള്ള 'സെപ്പന്‍' എന്ന അനിമേഷന്‍ കമ്പനിയുടെ സി.ഈ.ഓ ആണ് ഈ ഒന്പ്പതാം ക്ലാസുക്കാരി. തന്റെ അച്ഛന്‍ തുടങ്ങിവെച്ച കമ്പനി ആണെങ്കിലും, തന്റെ കഴിവുകള്‍ തെളിയിച്ചുകൊണ്ടാന്‍ സിന്ധുജ ഈ സ്ഥാനത്ത് എത്തിയത്. 


ഒത്തിരി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. നാസ്കോം ഹൈദ്രബാദില്‍ വച്ച് നടത്തിയ 'ഗമിംഗ് ആന്‍ഡ്‌ അനിമേഷന്‍ കന്ക്ലെവില്‍' ഏറ്റവും വേഗതയുള്ള ദ്വിമാന അനിമെടര്‍ ആയി തിരഞ്ഞെടുക്കപെട്ടത് സിന്ധുജയെയാണ്. വെറും 8 മണികൂര്‍ കൊണ്ട് 20 മിനുടുള്ള ഒരു 2-ഡി അനിമേഷന്‍ ചിത്രം പുത്തിക്കിയ സിന്ധുജ, ഇന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഈ.ഓ എന്ന ഗിന്നസ് റെക്കോര്‍ഡ്‌ കര്സ്ത്മാക്കിയിരിക്കുന്നു. കൂടാതെ കോറല്‍ ഗ്രൂപ്പ്‌ എന്ന 'വലിയ' ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ 'ചെറിയ' ബ്രാന്‍ഡ്‌ അംബാസഡറു കൂടിയാണ് സിന്ധുജ.

ഇതിനെ കുറിച്ച ഈ 'കൊച്ചു' സി.ഈ.ഓ പറയുന്നത് ഇങ്ങനെ..  
" I am proud to be an animator. The CEO is just a post given in this company. I am learning animation for the post to make myself worthy for the CEO post. There is no age bar or age limit for animation. Everybody can do animation."


ഇപ്പോള്‍ തന്റെ പുതിയ സംരംഭമായ 'Virtual T-Nagar' എന്ന 2-ഡി അനിമേഷന്‍ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഈ മിടുക്കി. അതോടൊപ്പം ജോയ് ആലുക്കാസിന് വേണ്ടി ഒരു ഹ്രസ്വപരസ്യ ചിത്രവും തയ്യാറാക്കുന്നു. സിന്ധുജക്ക് എല്ലാ പിന്തുണയും നല്‍കാന്‍ കാര്‍ട്ടൂണിസ്റ്റായ അച്ഛന്‍ രാജരാമന്‍ കൂടെയുണ്ട്. സിന്ധുജക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു, അതോടൊപ്പം ഭാവിയിലെ ഒരു 'ഇന്ദിര നൂയി' ആകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു..  



ഇരകള്‍

യാത്രയുടെ ആരംഭം... 

ഇത് കാസര്‍ഗോഡ്‌ , പണ്ട് കഞ്ഞിരകുട്ടോം എന്ന് അറിയപെട്ടിരുന്ന കേരളത്തിന്റെ തെക്കന്‍ അതിര്‍ത്തി ജില്ല... ജീവിതയാത്രക്കിടയില്‍ വിധി എന്നെ അവിടെയും  എത്തിച്ചു.. ദൈവം  സൗന്ദര്യം വാരികോരി കൊടുത്ത പ്രകൃതി..  പച്ച  പുതപ്പിനടിയില്‍ നിന്നും തലപൊക്കി നോക്കുന്ന പെണ്ണിനെ പോലെ സൂര്യന്‍ ഉദിച്ചു വരുന്ന ഒരു പ്രഭാതം...  


ഈ മനോഹരിതയുടെ നടുവിലും ഒരു തേങ്ങല്‍.. അല്ല, അത് ഒരു കൂട്ടക്കരചിലാണ്ണ്‍.. ആരാണത്?????

അവരാണ് ഇരകള്‍, മനുഷ്യന്‍റെ ക്രൂരതയുടെ ഇരകള്‍. 1983ല്‍ കാസര്‍ഗോഡ്‌ ജില്ലയിലെ പതിനൊന്നു പഞ്ചായത്തുകളിലായി കിടക്കുന്ന പ്ലാന്‍റേഷന്‍  കോര്‍പ്പറേഷന്റെ കശുവണ്ടി തോട്ടത്തില്‍ മനുഷ്യന്‍ കാണിച്ച കൊടും ക്രൂരതയുടെ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഇരകള്‍. അവരുടെ കരച്ചില്‍ ആരും കേള്‍ക്കുന്നില്ല. അല്ലെങ്കില്‍ കേട്ടതായി ഭാവികുന്നില്ല.

6318 ഹെക്ടറില്‍ പടര്‍ന്നു പന്തലിച്ചു നില്‍കുന്ന പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്റെ കശുവണ്ടി തോട്ടം. 1977 ന്‍റെ തുടക്കത്തില്‍ 'തേയിലക്കൊതുക്' എന്നു പേരുള്ള കീടങ്ങള്‍ കശുമാവിന്‍ തോട്ടങ്ങളില്‍ കടന്നാക്രമണം ആരംഭിച്ചു. പരമ്പരാഗതമായി പ്രയോഗിച്ചിരുന്ന കീടനാശിനികളെല്ലാം പരാജയപ്പെട്ടു. ഒടുവില്‍ സെന്‍ട്രല്‍ പ്ലാന്‍റേഷന്‍ ക്രോപ്സ് റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നു വിദഗ്ധോപദേശം തേടി. അവര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ തീരുമാനിച്ചത്. 1977-78 കാലത്ത് സി.പി.സി.ആര്‍.ഐ,  കോര്‍പ്പറേനുവേണ്ടി കാസര്‍ഗോട്ടെ തോട്ടങ്ങളില്‍ പഠനം നടത്തുകയും, ആകാശത്തു നിന്ന് എന്‍ഡോസള്‍ഫാന്‍ സ്പ്രേ ചെയ്യുകയാണു തേയിലക്കൊതുകിനെതിരായ ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നു നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് 1983ല്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗം ആരംഭിച്ചു.

തേയില കൊതുകുകളെ മുഴവനായും നശിപ്പിച്ച എന്‍ഡോസള്‍ഫാന്‍, അതിക്രൂരമായി മനുഷ്യനെയും ആക്രമിച്ചു. കുറെ മനുഷ്യരെ അത് മരണത്തിലേക് വലിച്ചുകൊണ്ട് പോയി. ബാക്കി ഉണ്ടായിരുന്നവരെ മരകരോഗത്തിന് അടിമകളാക്കി. ഈ 'ജീവനാഷിനി 'യുടെ ഇരയായവരെ അധികാരി വര്‍ഗങ്ങള്‍ എന്ന 'മനുഷ്യ സ്നേഹികള്‍' കണ്ടില്ല. എന്നാല്‍ എന്നെ കാസര്‍ഗോഡ്‌ എന്ന സ്ഥലത്തേക് ആനയിച്ചത് ഇവരായിരുന്നു. മനുഷ്യന്‍റെ കൊടും ക്രൂരതയുടെ ഇരകള്‍.

അവിടെ പോയിട്ടുള്ളവര്‍ക്ക് കാണാം, വലിയ തലയും ചെറിയ ശരീരവും ഉള്ള കണ്ടാല്‍ കുട്ടികള്‍ എന്ന തോന്നുന്ന കൌമാര പ്രായക്കാര്‍, കൈകാലുകള്‍ തളര്‍ന്നവര്‍, അങ്ങനെ അങ്ങനെ കണ്ടാല്‍ മനുഷ്യകുട്ടികള്‍ ആണെന്ന പോലും പറയാന്‍ പ്രയാസം തോന്നുന്ന രൂപങ്ങള്‍. 

ഇതിന് എതിരെ ചെറിയ ചെറിയ സമരങ്ങളും പ്രകടനങ്ങളും പോട്ടിപുരപ്പെട്ടപ്പോള്‍, 2005ല്‍  കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. എന്നാല്‍ ഇരകളുടെ തീരാ ദുരിതതിന്‍ ഇന്നും ഒരു അറുതിയുമില്ല. 
സര്‍ക്ക്കാര്‍ ദുരന്തത്തില്‍ മരിച്ച ഇരുനൂറോളം പേര്‍ക്ക് ധനസഹായം നല്‍കി. എന്നാല്‍ അത് ദുരിതബാധിതരുടെ ചെറിയ ഒരു ശതമാനം മാത്രം. ബാകി ഉള്ള ഭൂരിപക്ഷം പേരും അവിടെ മരണത്തോട് മല്ലടിക്കുന്നു. സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും, കേരളം വികസനത്തിലേക്ക് പറന്നടുക്കുമ്പോഴും 'കേരന് കഞ്ഞി കുമ്പിളില്‍ തന്നെ' എന്ന പോലെ 'ഇരകള്‍ക്ക്' പട്ടിണിയും കഷ്ടപാടും. 
സര്‍ക്കാര്‍ അവരുടെ ഈ അവസ്ഥക്ക് കാരണം എന്‍ഡോസള്‍ഫാന്‍ ആണോ എന്ന് അന്വേഷിക്കാന്‍ പുതിയ അന്വേഷനകമീശ്ഷനെ നിയമിക്കുന്നു. ഇത്രയും കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്ന ഉദ്യോഗസ്ഥ വര്‍ഗ്ഗം. 

'യാത്ര'യുടെ ആദ്യത്തെ ദിനം. മനുഷത്വം കളഞ്ഞുപോകാത്ത നമുക്ക് ഒരുമിക്കാം, നമ്മുടെ തെറ്റിന്റെ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം.. 


ഈ ജീവിതയാത്രയില്‍ എന്നോടൊപ്പം പങ്കുചേര്‍ന്ന എന്റെ സുഹൃത്ത്, അവിനാഷ് മൂസ എഴുതിയ ഒരു കവിത ചുവടെ ചേര്‍ക്കുന്നു..
(അവിടെ, അച്ഛന്‍ മരിച്ച ഒരു കുട്ടി, നടക്കാന്‍ സാധിക്കാത്ത  മോനെ തനിച്ചാക്കി പോകാന്‍ കഴിയാത്തതിനാല്‍,  അവന്റെ കാലുകള്‍ കൂട്ടി ബന്ധിപിച്ചു ഉപജീവനമാര്‍ഗം തേടി പോകുന്ന അമ്മ.)

ജനിമ്രിതിക്കിടെ


നടന്നിട്ടില്ല ഞാനിനിയും ജനിച്ചതില്‍ പിന്നെ 
പിച്ചവെക്കാന്‍ കൊതിയുണ്ടെനിക്കുള്ളില്‍
അച്ഛന്‍ പിരിഞ്ഞു പോയമ്മയോട്‌
എന്നെ പ്രസവിച്ചതാണ് തെറ്റ്.

എന്നും പുലര്‍ക്കാലെ അമ്മ പോകും
എന്നെ തനിചാക്കിയീക്കുടിലില്‍
അഷ്ടിക്ക് മുട്ടാതെ എന്നെ പോറ്റാന്‍
ഭാരം ചുമന്നു കിതക്കുന്നു നിത്യവും

കൂട്ടില്ലെനിക്കാരുമീകുടിലില്‍, കാലില്‍ 
കൂട്ടി ബന്ധിചോരി ചരടോഴികെ
നെഞ്ചിന്‍ കൂട്ടിലെ തീയുമായെന്റമ്മ
കൂടണയും മുമ്പേ ഞാന്‍ പോയിടാതെ 

തനിച്ചല്ല ഞങ്ങളീ ദുരിതകടലില്‍ 
അവശത പേറുന്ന ആയിരങ്ങള്‍ 
കണ്ണുകാണാത്തവര്‍, കാതുകേള്‍ക്കാത്തവര്‍
മുട്ടില്ലിഴയാതോര്‍, ബുദ്ധി വളരാത്തോര്‍ 

ജനിമ്രിതിക്കിടെ ജീവന്‍ വിലപേശി 
ഊര്‍ദ്ധശ്വാസം ചന്കുപിളര്‍ക്കവേ
പുലരിയില്‍ ഇരുള്മൂടും കണ്തടങ്ങളില്‍
ജീവനും മരണവും ഇഴപിരിഞ്ഞാടാവേ

ഇനിയും തുറന്നിടീല്ലവരുടെ കണ്ണുകള്‍ 
ഉറക്കം നടികുന്നധികാരി വര്‍ഗങ്ങള്‍ 
കീശനിറക്കുവാന്‍ ഓടി നടക്കുമ്പോള്‍
ഇരകള്‍ക്ക് ഭൂമിയില്‍ എന്തവകാശം..



March 19, 2011

രാത്രി മഴ

മഴ..രാത്രി മഴ.. ആരും അറിയാതെ, ഞാന്‍ മനസ്സില്‍ സൂക്ഷിച്ച എന്‍റെ പ്രണയിനി.. എന്‍റെ സ്വകാര്യ സ്വത്ത്‌.. 

രാത്രിയില്‍ എന്‍റെ ജനാലകളില്‍ കൂടി നോക്കുമ്പോള്‍, ഞാന്‍ അവളെ കണ്ടിരുന്നു.. കളകളം ഒഴുകുന്ന മീനച്ചില്‍ ആറിന്‍റെ താരാട്ട് പാട്ട്   കേള്‍ക്കുമ്പോഴും, ഉറങ്ങാതെ ഞാന്‍ അവളെ കാത്തിരിക്കുമായിരുന്നു..  രാത്രിയുടെ ഏകാന്തതയിലും അവള്‍ എന്നെ കാണാന്‍ വന്നിരുന്നു.. 

ഒടുവില്‍, ഒരു യാത്ര പോലും പറയാതെ എനിക്ക് അവളെ പിരിയേണ്ടി വന്നു.. അവള്‍ക്ക് ഒരിക്കലും എത്തിചേരാന്‍ പറ്റാത്ത ദൂരത്തേക്ക് ഞാന്‍ പറന്നകന്നു..

എണ്ണ പനകളുടെ നാട്ടില്‍ എത്തിയപോഴും എന്‍റെ പ്രണയം ഞാന്‍ മനസ്സില്‍ സൂക്ഷിച്ചു.. ഒരിക്കലും പരസ്പരം പറയാത്ത ഞങ്ങളുടെ പ്രണയം..

ഏകാന്തതയുടെ വേദന എന്നെ വെട്ടിയാടികൊണ്ടിരുന്നു.. എങ്കിലും, കാലം വീണ്ടും ഞങ്ങളെ ചേര്‍ത്തുവെച്ചു.. 

ഇവിടെയും എന്നെ തേടി അവള്‍ എത്തി.. പരിഭവവും പരാതിയിമില്ലാതെ, കാലം മായ്കാത്ത സ്നേഹവുമായി അവള്‍ വന്നു..

എന്‍റെ മഴ.. സുന്ദരിയായ രാത്രി മഴ..