June 04, 2011

സൂപ്പര്‍ 30


ഇത് ആനന്ദ്‌ കുമാര്‍. ഏതു ആനന്ദ്‌ കുമാര്‍ എന്ന് ചോദിച്ചാല്‍, 'സൂപ്പര്‍ 30 ' ആനന്ദ്‌ കുമാര്‍.. മനസിലായില്ല അല്ലെ.. അദേഹത്തെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് കഴിഞ്ഞ ദിവസം ഒരു ചാനലില്‍ അദേഹവുമായുള്ള  ഒരു അഭിമുഖം കണ്ടപ്പോഴാണ്. 

ബീഹാറില്‍ പോസ്റ്റ്‌ ഓഫീസില്‍  ക്ലാര്‍ക്ക് ആയി ജോലി ചെയ്തിരുന്ന രാജേന്ദ്ര പ്രസാദ്‌ എന്ന ഒരു സാധാരണകാരന്‍റെ 'അസാധരനക്കാര'നായ മകന്‍. വീടിലെ സാമ്പത്തിക പ്രതിസന്ധി മൂലം ഹിന്ദി മീഡിയം സര്‍ക്കാര്‍ സ്കൂളില്‍ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കേണ്ടി  വന്നു. അവിടെവെച്ചാണ് 'മാത്തമാടിക്സ്' എന്ന വിഷയത്തെ സ്നേഹിച്ചു തുടങ്ങിയത്.  അതിനു ശേഷം 'കേംബ്രിഡ്ജ് യുനിവേര്‍സിറ്റി'യില്‍  പുനര്‍പഠനത്തിനു അവസരം ലഭിച്ചെങ്കിലും, അച്ഛന്‍റെ മരണവും വീടിലെ സാമ്പത്തിക പ്രധിസന്ധിയും മൂലം അത് ഉപേക്ഷിക്കേണ്ടി വന്നു. സ്പോണ്‍സര്‍മാരെ നോക്കിയെങ്കിലും, ആ ശ്രമവും പരാജയപെട്ടു. പപ്പട കച്ചവടം നടത്തിയും, കുട്ടികള്‍ക്ക് ടുഷന്‍ എടുത്തും കുടുംബം നോക്കിയ ആനന്ദ്, വിദേശ പുസ്തകങ്ങള്‍ പഠിക്കാനായി ലൈബ്രറികള്‍ തേടി വാരാന്ത്യങ്ങളില്‍ മണികൂറുകള്‍ യാത്ര ചെയ്തിരുന്നു.
1997ല്‍  സ്വന്തമായി ടുഷന്‍ സ്ഥാപനം 'രാമാനുജന്‍ സ്കൂള്‍ ഓഫ് മാത്തമാടിക്സ് ' തുടങ്ങുകയും, 2003 മുതല്‍ 'സൂപ്പര്‍ 30' എന്ന പേരില്‍ 30 കുട്ടികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് 'IIT-JEE' പരീക്ഷക്ക്‌ കോച്ചിംഗ് കൊടുക്കുകയും ചെയ്യുന്നു. ഇവിടെ അയ്യായിരത്തോളം കുട്ടികള്‍ എഴുതുന്ന പ്രവേശന പരീക്ഷയില്‍ നിന്നും സമര്‍ത്ഥരായ, സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന 30 കുട്ടികളെയാണ് ആനന്ദ് തിരഞ്ഞെടുക്കുന്നത്. ആദ്യ വര്‍ഷങ്ങളില്‍ എണ്‍പത് ശതമാനം വിദ്യാര്‍ഥികള്‍ക്ക് IIT പ്രവേശനം ലഭിച്ചു. എന്നാല്‍ 2010ല്‍  'സൂപ്പര്‍ 30 ' മുഴുവനും IIT പ്രവേശനം നേടി. ഏപ്രില്‍ മാസം ഫോക്കസ് മാഗസിന്‍ അദേഹത്തെ 'one of the global personalities who have the ability to shape exceptionally talented people' എന്നാണു വിശേഷിപ്പിച്ചത്‌. 



ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് താമസം, ഭക്ഷണം മുതലായ കാര്യങ്ങള്‍ തീര്‍ത്തും സൌജന്യമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത . സര്‍കാരിന്‍റെയോ മറ്റു സ്വകര്യ ഏജന്‍സികളുടെയോ സാമ്പത്തിക സഹായം സ്വീകരിക്കാതെയാണ് ആനന്ദ് ഈ സംരംഭം നടത്തുന്നത്. അമ്മ ജയന്തി ദേവി കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കുകയും, സഹോദരന്‍ പ്രണവ് കുമാര്‍ മറ്റു കാര്യങ്ങള്‍ നോക്കുകയും ചെയ്യുന്നു.  അങ്ങനെ തനിക് സാമ്പത്തികം ഇല്ലാത്തതിന്റെ പേരില്‍ വിദ്യാഭ്യാസം നഷ്ടപെടെണ്ടി വന്ന അവസ്ഥ ആര്‍ക്കും ഉണ്ടാകരുത് എന്ന ഒരു ഉദ്ദേശം മാത്രം മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുകയാണ് ആനന്ദ്‌. 
'സൂപ്പര്‍ 30'യെ സൂപ്പര്‍ 50യോ 100ഓ ഒക്കെ ആകി മാറ്റാനുള്ള ശ്രമത്തിലാണ് ആനന്ദ് ഇപ്പോള്‍. അതുപോലെ, കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ തനിക് താല്പര്യം ഉണ്ടെന്നാണ് ആനന്ദ് പറയുന്നു. അതിനായി, അവരുടെ പ്രവേശന പരീക്ഷ നടത്താന്‍ ഒരു സ്കൂള്‍ കിട്ടുമെങ്കില്‍ ഇവിടെയുള്ള സമര്‍ത്ഥരായ കുട്ടികളെ കണ്ടെത്തി, അവരെ ബീഹാറില്‍ കൊണ്ടുപോയി 'സൂപ്പര്‍ 30' വഴി IITയില്‍ എത്തിക്കാം എന്നാണ് ആനന്ദ് പറയുന്നത്. എന്തായാലും അടുത്ത മുപ്പതില്‍ മലയാളികളും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.